news-details
കവിത

ഭക്തരുടെ ഇടയിലൂടെ കുരിശുമായി നീങ്ങുന്ന ക്രിസ്തു

ഞാന്‍ ദരിദ്രനായിരുന്നു; മുന്‍തലമുറകളുടെ-
പാപമെന്നു നിങ്ങളുടെ നീതിശാസ്ത്രം!
എനിക്കു വിശന്നു; നിങ്ങളീണത്തിലെനിക്കായ്,
വര്‍ണക്കൊന്തമണികള്‍, ഭക്തിയിലെണ്ണിത്തീര്‍ത്തു...!
ഏകാന്തതയുടെ കല്‍പ്പടവുകളില്‍ ഞാനിരുന്നപ്പോള്‍
'ചാനല്‍ഭക്തിയുടെ' ദൃശ്യങ്ങളില്‍ നിങ്ങള്‍ ലയിച്ചു...!

ഞാന്‍ രോഗിയായിരുന്നു; 'കാര്യസാദ്ധ്യ' നൊവേനയ്ക്കായ്
'തീര്‍ത്ഥാടനകേന്ദ്ര'ത്തിലേക്ക്  നിങ്ങള്‍ ധൃതിയില്‍ കടന്നുപോയി!
അരുമമകളുടെ മംഗല്യം പറയാന്‍ ഞാനെത്തിയപ്പോള്‍
വിശുദ്ധനാട്ടിലെ തീര്‍ത്ഥാടനത്തിനു നിങ്ങള്‍ പറന്നുയര്‍ന്നു...!

വിശുദ്ധിയുടെ പടവുകളില്‍ നിങ്ങളിനിയും കയറുക;
ഇവിടെയീ മണ്ണിലെ കുരിശില്‍ ഞാനിനിയും കരേറാം...! 

You can share this post!

സ്വപ്നസഞ്ചാരം

ജയപ്രകാശ് എറവ്
അടുത്ത രചന

നിറങ്ങള്‍

സിജിന്‍ കുഴിപ്പീടികയില്‍
Related Posts