news-details
കവിത

വെളിച്ചക്കൂട്

പാതിരാവില്‍ മുട്ടവിരിഞ്ഞു.
ചൂടുള്ള സ്പര്‍ശം, ഒടുങ്ങാത്ത ഒച്ച;
ഇടയ്ക്കുണരുന്ന വിശപ്പ്,
അറിയാതെ ചുണ്ടിലെത്തുന്ന രുചികള്‍

ഇതാണു ലോകമെന്നാണ്
കിളിക്കുഞ്ഞുകരുതിയത്.

എന്നാല്‍, കണ്ണുതുറന്നപ്പോള്‍ പുലര്‍ച്ചയായി.
കൂട് വെളിച്ചക്കൂടായി.
കിളിക്കുഞ്ഞ് ആകാശം കണ്ടു.

വെളിച്ചപ്പെട്ട ലോകത്തേക്ക്
പറന്നുപറന്നു പറന്ന്
ആകാശമായി മാറി.

മുട്ടയില്‍ അടഞ്ഞുകിടന്ന
ആകാശമായിരുന്നു താനെന്ന്
അതിന് അറിവായി.

You can share this post!

ഫ്രാന്‍സിസ് അസ്സീസിയുടെ കവിത

അന്‍റ്റോണിന്‍ അര്‍റ്റോഡ് (മൊഴിമാറ്റം: ജോസ് സുരേഷ്)
അടുത്ത രചന

നിറങ്ങള്‍

സിജിന്‍ കുഴിപ്പീടികയില്‍
Related Posts